അങ്ങിനെ അവസാനം അതും നടന്നു. ശബരിമലതട്ടിപ്പുകാര്‍ യുക്തിവാദികള്‍ക്കുമുന്നില്‍ സാഷ്ടാഗം വീണു. മകരവിളക്ക് എന്നത് മനുഷ്യര്‍ തന്നെ കത്തിക്കുന്നതാണ് എന്ന് ദേവസ്വം അംഗങ്ങളും മന്ത്രിയും തന്ത്രിയും എല്ലാം സമ്മതിച്ചു.രണ്ടു ദിവസം കൊണ്ടാണ് എല്ലാവരുടേയും ഈ ഏറ്റു പറച്ചില്‍.

നിരവധി വര്‍ഷങ്ങളായി തുറന്നു പറയാതിരുന്ന ഇക്കാര്യം എങ്ങിനെ പുതിയൊരു സുപ്രഭാതത്തില്‍ പുറത്തു വന്നു..?

അതാണ് വീണേടം വിഷ്ണുലോകം എന്നു പറയുന്നത്.

മകരജ്യോതി കത്തിക്കുന്നിടത്ത് പോകാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് യുക്തിവാദിസംഘം ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തിരുന്നു.
ഹൈക്കോടതിയില്‍ കൊടുത്ത കേസില്‍ വിധി യുക്തിവാദികള്‍ക്ക് അനുകൂലമായിരിക്കും എന്ന് വ്യക്തമായപ്പോഴാണ് പുതിയ ഏറ്റു പറച്ചിലുകളുമായി തട്ടിപ്പുകാര്‍ രംഗത്തെത്തിയിരിക്കുന്നത്. അടുത്ത മകരവിളക്കിന് ടി.വി. ചാനലുകാരുമായ് പോലീസ് സംരക്ഷയില്‍ ചെന്ന് മകരവിളക്ക് മനുഷ്യര്‍ തന്നെ കത്തിക്കുന്നതാണ് എന്ന് തെളിയുന്പോള്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുവാനുള്ള ഒരു ആസൂത്രിത ശ്രമം മാത്രമാണ് വിവിധ വിശ്വാസ കോണുകളില്‍ നിന്നുള്ള ഈ ഏറ്റു പറച്ചില്‍.മകരവിളക്കും മകരജ്യോതിയും രണ്ടും രണ്ടാണത്രേ... മകരവിളക്ക് മനുഷ്യനിര്‍മ്മിതമാണെന്നും മകരജ്യോതി നക്ഷത്രമാണെന്നും ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നു.

ഇപ്പോള്‍ കപടവാദികളുടെ ചോദ്യം ഇതാണ്.. "വെറും വിശ്വാസത്തിന്‍റെ ഭാഗമായ ഈ ആരതിയുഴിയലിനെ എന്തിനാണ് ചോദ്യം ചെയ്യുന്നത് എന്ന്?.." !